മനസ്സിലെ ശാരികേ പാടു മറക്കാത്ത
മധുരാനുഭൂതികൾ പാടു
കുളിരുള്ള ചന്ദ്രിക പെയ്യുന്ന രാവിൽ നീ
ഹൃദയ രാഗം ചേർത്തു പാടു.
ഏതോ പുരാതന രാജാങ്കണത്തിലെ
ചേലെഴും ചെമ്പകം പൂത്ത രാവിൽ,
ശ്രീ മംഗലയായുദിച്ചിന്ദു, ശ്രാവണ -
പ്പൂനിലാവിൽ പാരൊരുങ്ങി നിൽക്കെ,
ജാലക വാതിൽ തുറന്നു നീ തൂകിയ
പൂനിലാവേറ്റു മയങ്ങി ഞാനും.
ദൂരെ വിഹായസ്സിൽ ഏതോ മരക്കൊമ്പിൽ
ആരെയോ കാത്തു രാപ്പക്ഷി പാടി
ഏതോ മനോഹര സന്ധ്യയിൽ താരകാ-
ദീപനാളങ്ങൾ തൊഴുതു നിൽക്കെ,
ചേതോഹരം കനകാംബര മാലകൾ
തോരണം ചാർത്തും നടപ്പന്തലിൽ,
ആരെയോ തേടി അലഞ്ഞു, മിഴികളിൽ
നീലോല്പലങ്ങൾ വിടർന്നിരുന്നു.
മാര ശരങ്ങളെൻ മാറിൽ, നിലാ പെയ്തു
നീയോ വിവശയായ്, ഞാനുമേവം.
-----------------
12.07.2018
മധുരാനുഭൂതികൾ പാടു
കുളിരുള്ള ചന്ദ്രിക പെയ്യുന്ന രാവിൽ നീ
ഹൃദയ രാഗം ചേർത്തു പാടു.
ഏതോ പുരാതന രാജാങ്കണത്തിലെ
ചേലെഴും ചെമ്പകം പൂത്ത രാവിൽ,
ശ്രീ മംഗലയായുദിച്ചിന്ദു, ശ്രാവണ -
പ്പൂനിലാവിൽ പാരൊരുങ്ങി നിൽക്കെ,
ജാലക വാതിൽ തുറന്നു നീ തൂകിയ
പൂനിലാവേറ്റു മയങ്ങി ഞാനും.
ദൂരെ വിഹായസ്സിൽ ഏതോ മരക്കൊമ്പിൽ
ആരെയോ കാത്തു രാപ്പക്ഷി പാടി
ഏതോ മനോഹര സന്ധ്യയിൽ താരകാ-
ദീപനാളങ്ങൾ തൊഴുതു നിൽക്കെ,
ചേതോഹരം കനകാംബര മാലകൾ
തോരണം ചാർത്തും നടപ്പന്തലിൽ,
ആരെയോ തേടി അലഞ്ഞു, മിഴികളിൽ
നീലോല്പലങ്ങൾ വിടർന്നിരുന്നു.
മാര ശരങ്ങളെൻ മാറിൽ, നിലാ പെയ്തു
നീയോ വിവശയായ്, ഞാനുമേവം.
-----------------
12.07.2018
ഒരു ലളിതഗാനം പോലെ മനോഹരം..
ReplyDelete